Thursday, May 28, 2015

ജയില്‍പുള്ളി

 
__________
ത്തു മാസം 
ഉറക്കി കിടത്തിയ 
മാതൃ ഉദരത്തിലൊരു
ചവിട്ടായിരുന്നു തുടക്കം.

പൊക്കിള്‍ കൊടിയില്‍
ചങ്ങലകിട്ട പക
ആദ്യകരച്ചിലില്‍ തീര്‍ത്തു.

തൊട്ടിലില്‍ കിടന്നു
മടുത്ത പകലുകളില്‍
തുറിച്ചുനോട്ടങ്ങള്‍ പതിവായി

മുട്ടിലിഴഞ്ഞു തുടങ്ങവേ 
വീട്ടുച്ചുമരുകളില്‍
തലതല്ലി കരഞ്ഞു.

ടഞ്ഞവാതിലുകള്‍ക്കപ്പുറത്ത്
അയല്‍ക്കൂട്ടത്തിന്‍റെ കളിയാരവങ്ങള്‍
തലപുകയ്ക്കുന്ന
വീഡിയോനാദങ്ങളിലലിഞ്ഞു ചേര്‍ന്നു.

ടുവില്‍ 
ഇരുകാലില്‍ നടന്നു 
തുടങ്ങുമ്പോഴേക്കും 
വീട്ടുമുറ്റത്തെ വന്മതില്‍ 
തുറിച്ചു നോക്കുന്നു.